തിരുവനന്തപുരം: മൂന്നാറിൽ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലിൽനിന്ന് കടന്ന സംഭവത്തിൽ കലക്ടറക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംഭവം ഗൗരവതരമെന്നാണ് സർക്കാർ വിലയിരുത്തൽ. ക്രമീകരണങ്ങൾ കർശനമാക്കാനും നിരീക്ഷണം ഉൗർജിതമാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങൾ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ല ഭരണകൂടത്തെ അറിയിക്കണം. പരിശോധനഫലം നെഗറ്റീവായശേഷമേ വിദേശികള്‍ക്ക് തുടര്‍ യാത്ര അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്മാരുടെ വിവരം ജില്ല ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് ശേഖരിച്ചു നൽകണം. കടകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവശ്യമായ നടപടി വേണം. അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. അതോടൊപ്പം ജാഗ്രതനിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കണം.
രണ്ട് മണിക്കൂർ, സന്നദ്ധരായത് 700 പേർ
ആരോഗ്യ വളൻറിയർമാരെയും സന്നദ്ധ പ്രവർത്തകരെയും കണ്ടെത്താനുള്ള ഒാൺലൈൻ പരിശ്രമങ്ങൾക്ക് വലിയ സ്വീകാര്യതയും പ്രതികരണവുമെന്ന് ആരോഗ്യമന്ത്രി. മെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ വിഭാഗം, ബി.എസ്സി നഴ്സുമാർ, ടെക്നിക്കൽ വിഭാഗം എന്നിവരെയാണ് ക്ഷണിച്ചത്.
വാട്സ്ആപ്, ഫേസ്ബുക് വഴിയുള്ള ദൗത്യം രണ്ട് മണിക്കൂർ പൂർത്തിയാകുേമ്പാൾ 700ഒാളം പേരാണ് സന്നദ്ധതയറിയിച്ചത്. നേരത്തെ ഒാൺലൈനായി തുടങ്ങിയ വളൻറിയർ രജിസ്േട്രഷൻ 5000 പിന്നിട്ടു. ഇവർക്ക് പരിശീലനം നൽകി വിവിധ ജില്ലകളിൽ വിന്യസിക്കാനാണ് തീരുമാനെമന്ന് മന്ത്രി പറഞ്ഞു.
സ്റ്റേഷനുകളിൽ പരിശോധന
അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഇറങ്ങുന്ന സ്ഥലങ്ങളിൽ പരിശോധിക്കും. ഇതിെൻറ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം മെഡിക്കല്‍, പാരാമെഡിക്കല്‍ വളൻറിയര്‍മാരെ വിന്യസിക്കും. കൂടുതല്‍ വളൻറിയര്‍മാരെ ഉപയോഗിക്കുകയും പുതിയവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ആശുപത്രികളില്‍ വെൻറിലേറ്റര്‍ സൗകര്യം ഉറപ്പാക്കും.
ആരാധനാലയങ്ങൾ: കലക്ടർമാർ യോഗം വിളിക്കും
വിവിധ മതസ്ഥരുടെ ആരാധനാലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം കലക്ടര്‍മാര്‍ എത്രയുംപെട്ടെന്ന് വിളിക്കും. ജനങ്ങള്‍ കൂട്ടം ചേരുന്ന മതപരമായതുള്‍പ്പെടെ ചടങ്ങുകളില്‍ പാലിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യർഥന യോഗത്തില്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.