തൃശൂർ: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കോഴിവില വീണ്ടും ഇടിഞ്ഞു. കോഴിക്കോട് ഒഴികെ മറ്റു ജില്ലകളിൽ കിലോക്ക് 49 രൂപയാണ് ചില്ലറവില. മൊത്തവില 32ഉം. ദേശീയതലത്തിൽ ഉൽപാ ദനം കൂടിയതിനാൽ വില നേരത്തെ താഴ്ന്നിരുന്നു. പക്ഷിപ്പനിയെ തുടർന്ന് വീണ്ടും കുറഞ്ഞ ു.
കേരളത്തിലെ കോഴിക്കർഷകർക്ക് വൻ തിരിച്ചടിയാണ് പക്ഷിപ്പനിയുണ്ടാക്കിയിരി ക്കുന്നത്. കഴിഞ്ഞമാസം ആദ്യം കിലോക്ക് 90 രൂപയായിരുന്നു. പിന്നീട് മൊത്തവിപണിയിൽ 50ഉം ചില്ലറ വിപണിയിൽ 70ഉം ആയി. ഇതാണ് 49ൽ എത്തിനിൽക്കുന്നത്.
വില വീണ്ടും താഴ്ന്നതോടെ കോഴി ഇറച്ചി വാങ്ങാൻ ആേളറി.
കേരളത്തിൽ നിലവിൽ ഒരുകിലോ കോഴി ഉൽപാദനത്തിന് 85 രൂപയാണ് ചെലവ്. ദേശീയതലത്തിൽ ഇത് 45ഉം. 40 രൂപയുടെ നഷ്ടമാണ് കേരള കർഷകർക്ക് ഉണ്ടായിരുന്നത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ നഷ്ടം ഇരട്ടിയിൽ അധികമാണെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
തമിഴ്നാട്ടിലെ നാമക്കല്ലിൽനിന്നാണ് കേരളത്തിലേക്ക് ഏറ്റവും അധികം കോഴി എത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉൽപാദനം കൂടി. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും ഉൽപാദനം വൻതോതിലുണ്ട്. ഇവിടങ്ങളിൽ വില വല്ലാതെ താഴ്ന്നു.
സ്റ്റോക്ക് കൂടുതൽ ആയതിനാൽ ഒരുമാസമായി പുതിയ കുഞ്ഞുങ്ങളെ വിരിയിക്കുന്നില്ല. ഹാച്ചറികളിൽ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നുമില്ല. 10 ദിവസങ്ങൾക്കകം ഇത് സാഹചര്യം അനുകൂലമാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.