തിരുവനന്തപുരം: പെൻഷൻ നിർണയത്തിന് കൊണ്ടുവന്ന ഭേദഗതി ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സർക്കാർ പിൻവലിച്ചു.
ആറു മാസത്തിൽ താഴെയുള്ളത് ഒഴിവാക്കി ആറു മാസത്തിനു മുകളിലെ സർവിസ് ഒരു വർഷമായി കണക്കാക്കുന്ന രീതി തുടരും. മൂന്നു മുതൽ ഒമ്പതു മാസം വരെ അര വർഷ സർവിസും ഒമ്പതു മാസത്തിൽ കൂടിയാൽ മാത്രം ഒരു വർഷവുമായി കണക്കാക്കാനാണ് സർക്കാർ േഭഭഗതി കൊണ്ടുവന്നത്.
ഒമ്പതു വർഷവും ഒരു ദിവസവുമുണ്ടെങ്കിൽ 10 വർഷമായി കണക്കാക്കും. മിനിമം പെൻഷൻ ഇതോെട ലഭിക്കും. 29 വർഷവും ഒരു ദിവസവുമുണ്ടെങ്കിൽ 30 വർഷമായി കണക്കാക്കും. ഫുൾപെൻഷന് ഇതോടെ അർഹത വരും. 32 വർഷവും ഒരു ദിവസവുമുണ്ടെങ്കിൽ 33 വർഷമായി കണക്കാക്കി ഗ്രാറ്റ്വിറ്റി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.