തിരുവനന്തപുരം: ശ്രീജീവിെൻറ കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണ വിജ്ഞാപനമിറങ്ങി. വിജ്ഞാപനത്തിെൻറ കരട് മുഖ്യമന്ത്രിയുെട പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജൻ സമരപ്പന്തലിലെത്തി ശ്രീജീവിെൻറ സഹോദരൻ ശ്രീജിത്തിന് കൈമാറി.
അതേസമയം, വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അന്വേഷണ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിൻമാറുകയുള്ളൂവെന്നും ശ്രീജിത്ത് പറഞ്ഞു. സമരത്തിന് പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദിയെന്നും ശ്രീജിത്ത് പ്രതികരിച്ചു.
ശ്രീജിത്തിെൻറയും മാതാവിെൻറയും ആവശ്യങ്ങൾ നടപ്പാക്കുന്നതിനാൽ സമരം അവസാനിപ്പിക്കണമെന്ന് ശ്രീജിത്തിനോട് സർക്കാർ ആവശ്യപ്പെടുന്നതായും എം.വി ജയരാജൻ അറിയിച്ചു. ശ്രീജിത്തും അമ്മയും ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ജയരാജൻ അറിയിച്ചു.
ശ്രീജിവിെൻറ മരണത്തിൽ നീതി തേടി 770 ദിവസത്തിലേറെയായി ശ്രീജിത്ത് സമരത്തിലാണ്. കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നൽകിയ പരാതി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് സി.ബി.െഎ വിജ്ഞാപനം വരുന്നത്. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സി.ബി.ഐക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു ശ്രീജിത്ത്.
എന്നാൽ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടായിരുന്നു ആദ്യഘട്ടത്തിൽ സി.ബി.െഎ. പിന്നീട് ശ്രീജിത്തിെൻറ സമരം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സർക്കാർ സമ്മർദ്ദത്തിലാവുകയും കേന്ദ്ര മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയുമായിരുന്നു. ഹൈകോടതിയിലും സി.ബി.െഎ അന്വേഷണം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ശ്രീജിത്ത് നിരാഹാരസമരവും തുടങ്ങി. നിരാഹാരം 41-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.ബി.െഎ അന്വേഷണം എന്ന ഉറപ്പ് ലഭിച്ചത്. ശ്രീജിത്ത് സമരമവസാനിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു.
പാറശാല പൊലീസിെൻറ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജീവ് മരിച്ചത്. അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് മരിച്ചതെന്നായിരുന്നു പൊലീസിെൻറ വാദം. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിൻറ് അതോറിറ്റിയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.