െകാച്ചി: കോഴിക്കോട് യുവമോർച്ച യോഗത്തിൽ നടത്തിയ വിവാദ പ്രസംഗത്തിെൻറ പേരിലെ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. നവംബർ നാലിന് നടത്തിയ യോഗത്തിലെ പ്രസംഗം അയ്യപ്പ ഭക്തരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യമില്ല വകുപ്പ് ചേർത്ത് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
യുവതീ പ്രവേശനമുണ്ടായാൽ ശബരിമല നട തന്ത്രി അടച്ചാൽ അത് കോടതിയലക്ഷ്യമാകില്ലെന്നും ഇത്തരമൊരു സംഭവത്തിൽ അദ്ദേഹം ഒറ്റക്കാവില്ലെന്നും ശ്രീധരൻപിള്ള പ്രസംഗിച്ചിരുന്നു. പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതും സമൂഹത്തിെൻറ ശാന്തത തകർക്കുന്നതുമായ പരാമർശങ്ങളാണ് പ്രസംഗത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഷൈബിൻ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും നിലവിലില്ലാത്ത കുറ്റകൃത്യത്തിെൻറ പേരിലാണ് േകസെടുത്തിട്ടുള്ളതെന്നുമാണ് ഹരജിക്കാരെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.