വണ്ടൂർ (മലപ്പുറം): ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടൂർ അമ്പലപ്പടി ശിവക്ഷേത്രത്തിന് സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം.
ശാന്തി നഗറിൽനിന്ന് വണ്ടൂരിലേക്ക് വരുന്നതിനിടെയാണ് തീപിടിച്ചത്. എതിർദിശയിൽനിന്ന് ബൈക്കിൽ വന്ന യുവാക്കളാണ് വാഹനത്തിൽ തീപടർന്നത് ശ്രദ്ധിച്ചത്. ഉടൻതന്നെ വാഹനമോടിച്ചിരുന്ന മോയിക്കൽ ജിൻഷാദിനെ കൈകാണിച്ച് വിവരമറിയിച്ചു.
വണ്ടൂർ പൊലീസും തിരുവാലി അഗ്നിരക്ഷാസേനയും എത്തിയാണ് തീ പൂർണമായും അണച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
തിരുവാലി അഗ്നിരക്ഷാനിലയം അസി. ഓഫിസർ എം.ടി. മുനവ്വർ ഉസ്മാൻ, സീനിയർ ഫയർമാൻ വി.പി. നസീർ, സി. ജംഷാദ്, സി. രാമചന്ദ്രൻ, പി. അമേഷ്, റഫീഖ്, ഹോം ഗാർഡുമാരായ ഉണ്ണികൃഷ്ണൻ, കെ.എ. ഇല്യാസ്, ടി. സുധീർ ബാബു, ഡി. ഭരതൻ, വണ്ടൂർ എ.എസ്.ഐ മനോജ്, സി. സവാദ്, ഷിയാസ് അഹമ്മദ്, ട്രോമാകെയർ പ്രവർത്തകർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.