വിനോദ് ഔസേപ്,
ജെബി ജയിംസ്
മൂലമറ്റം: കഞ്ചാവ് കടത്തിക്കെണ്ടുവന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി ആലപ്പുഴ നെടുമുടി കല്ലുപറമ്പിൽ വീട്ടിൽ വിനോദ് ഔസേപ്പിനെ (31) എട്ട് കൊല്ലവും 50000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവിനും ശിക്ഷിച്ചു. രണ്ടാം പ്രതി തൃക്കൊടിത്താനം തുണ്ടിയിൽ വീട്ടിൽ ജെബി ജെയിംസിനെ (33) പത്ത് വർഷം കഠിന തടവിനും 50000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചു.
2021 ഏപ്രിൽ 22നാണ് കേസിനാപദമായ സംഭവം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽവെച്ച് 20 കിലോ കഞ്ചാവും 170 ഗ്രാം ഹാഷിഷ് ഓയിലും ആംപ്യൂളുകളും കൈവശം വച്ച് കടത്തിക്കൊണ്ടുവന്നു എന്നതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.