തിരുവനന്തപുരം: ജമ്മു-കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാറിെൻറ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും. വസന്തകുമാറിെൻറ ഭാര്യ ഇപ്പോൾ താൽക്കാലിക തസ്തികയിൽ വെറ്ററിനറി സർവകലാശാലയിൽ ജോലി ചെയ്യുകയാണ്. ഇത് സ്ഥിരപ്പെടുത്താനാണ് തീരുമാനം. ധനസഹായത്തിൽ 15 ലക്ഷം വസന്തകുമാറിെൻറ ഭാര്യക്കും 10 ലക്ഷം മാതാവിനുമാണ്.
സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയുണ്ടായ ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യോഗം പങ്കുചേർന്നു. ഭീകരപ്രവർത്തനങ്ങളെ കരുത്തോടെ നേരിടാനും രാജ്യത്തിെൻറ ഐക്യവും അഖണ്ഠതയും കാത്തുസൂക്ഷിക്കാനും ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.