തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയയിലെ വിദ്യാർഥികള്‍ക്കെതിരെ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. സര്‍ക്കാറുകളുടെ തെറ്റായ നടപടി ചോദ്യം ചെയ്യാൻ എല്ലാവര്ക്കും അവകാശമുണ്ട്. പ്രതിഷേധിക്കുന്നവരെ വെടിെവച്ച് കൊല്ലുന്ന സമീപനമാണ് നരേന്ദ്ര മോദിയുടേത്. വിദ്യാർഥി സമരത്തെ അക്രമാസക്തമാക്കിയത് പൊലീസാണ്. ന്യൂനപക്ഷവിഭാഗങ്ങളെ അടിച്ചൊതുക്കുകയെന്ന ലക്ഷ്യം െവച്ചാണ് കേന്ദ്രനടപടി. അത് അംഗീകരിക്കാനാവില്ല. വിവേചനത്തിെൻറയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.