കൊച്ചി: പ്രളയത്തിൽ നഷ്ടപ്പെട്ട പാചകവാതക സിലിണ്ടറുകൾക്ക് പകരം സിലിണ്ടർ നൽകുന്നതുൾപ്പെടെ പുതിയ സ്പെഷൽ പാക്കേജ് എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചു. രേഖകൾ നഷ്ടപ്പെട്ടവർക്കും പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. രേഖകൾ മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പ്രളയബാധിത മേഖലയിൽപ്പെട്ട മുൻഗണന വിഭാഗത്തിൽപെട്ടവർ പുതിയ സിലിണ്ടറിന് 200 രൂപ അടച്ചാൽ മതി.
എ.പി.എൽ കുടുംബങ്ങൾ 1200 രൂപ അടക്കണം. നിലവിലത് 1600 രൂപയാണ്. രണ്ടുകോടിയുടെ അധികബാധ്യത സഹിച്ചാണ് പാക്കേജ്. 12,000 കിലോലിറ്റർ വെള്ള മണ്ണെണ്ണ പുതുതായി കേരളത്തിന് അനുവദിച്ചു. ഒക്ടോബർ--ഡിസംബർ മാസങ്ങളിലെ പൊതുവിതരണ ക്വോട്ടയായ 4636 കിലോലിറ്ററിന് പുറമേയാണിത്. ഇന്ത്യൻ ഓയിലിെൻറ പനമ്പിള്ളി നഗർ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.