തിരുവനന്തപുരം: കൂട്ടുകാരെൻറ മാതാവിെൻറ അവിഹിതബന്ധം നേരിൽ കണ്ടതിെൻറ പേരിലുണ ്ടായ ഭീഷണികാരണം പതിനാലുകാരൻ തൂങ്ങി മരിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാ ശ കമീഷൻ. മാവേലിക്കര പെരുങ്ങാല സ്വദേശി രമേശൻ നൽകിയ പരാതിയിലാണ് കമീഷൻ അംഗം പി. മോ ഹനദാസിെൻറ നിരീക്ഷണം.
രമേശിെൻറ മകൻ രാഹുലിനെ 2015 ഫെബ്രുവരി 19നാണ് വീട്ടിൽ തൂങ്ങിമ രിച്ച നിലയിൽ കണ്ടെത്തിയത്. കമീഷൻ ആലപ്പുഴ ഡിവൈ.എസ്.പിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. സംഭവത്തിൽ കായംകുളം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിെൻറ സീഡി ഫയൽ പലതവണ ആവശ്യപ്പെട്ടിട്ടും കായംകുളം എസ്.ഐ ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് കേസിെൻറ സീഡി ഫയൽ ഹാജരാക്കാൻ കമീഷൻ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. ഇതു തികഞ്ഞ അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയുമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. യഥാർഥ പ്രതികളെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കുെന്നന്ന പരാതിക്കാരെൻറ ആരോപണം ഈ പശ്ചാത്തലത്തിൽ തള്ളിക്കളയാനാവില്ല.
കായംകുളം സ്റ്റേഷനിലെ 473/15 നമ്പർ ൈക്രം കേസ് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് വിശദീകരണം ലഭ്യമാക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അന്വേഷണം സത്യസന്ധമായിരിക്കണം. കമീഷൻ ആവശ്യപ്പെട്ട ഫയൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ ജില്ല പൊലീസ് മേധാവി രണ്ടുമാസത്തിനകം കമീഷനിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.