പാലാ: മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ ബോംബ് സ്ഫോടനമുണ്ടാവുമെന്ന ഭീഷണിയെത്തുടർന്ന് ജനകീയ പ്രതിരോധജാഥ നടന്നത് കർശന സുരക്ഷയിൽ.കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ലഭിച്ച കത്തിലാണ് പാലായിൽ ശനിയാഴ്ച രാവിലെ 11 മുതൽ തുടർച്ചയായ സ്ഫോടനം നടക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നത്.
കോട്ടയം പ്രസ് ക്ലബിലെ മാധ്യമങ്ങളുടെ എഴുത്തുപെട്ടികളിലും ഇത്തരം കത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വേദിയിലും പരിസരത്തും പരിശോധന നടത്തി. ഇതേതുടർന്ന് സ്വീകരണം അനിശ്ചിതമായി നീണ്ടു. രാവിലെ 10നാണ് സ്വീകരണം ഒരുക്കിയിരുന്നത്. എന്നാൽ, പരിപാടി ഉച്ചക്ക് 12.30 ഓടെയാണ് തുടങ്ങാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.