തിരുവനന്തപുരം: കാസർകോട് ലോക്സഭ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത ്ത് അംഗം എം.പി. സലീനയെ അയോഗ്യയാക്കാനാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. അയോഗ്യയാക്കണമെന്ന് കാണിച്ച് മ ുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നൽകിയ ശിപാർശ കമീഷണർ വി. ഭാസ്കരൻ തള്ളി. തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധിയ ായ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തമ്മിൽ അധികാര തർക്കത്തിന് വഴിതുറക്കുന്നതാണ് നടപടി.
എൻ.പി. സലീന എന്ന പഞ്ചായത്ത് അംഗം കള്ളവോട്ടുചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ഇതു ഗുരുതര പെരുമാറ്റദൂഷ്യമാണെന്നും അതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണം എന്നുമായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ആവശ്യം. എന്നാൽ, പെരുമാറ്റദൂഷ്യം, ആൾമാറാട്ടം എന്നീ കുറ്റങ്ങൾക്ക് കോടതി തടവുശിക്ഷക്ക് വിധിച്ചിട്ടുണ്ടെങ്കിലേ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കാൻ കഴിയൂ എന്ന് കമീഷണർ വി. ഭാസ്കരൻ മറുപടിയിൽ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേവ സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കഴിയില്ല. ഇതിനു പഞ്ചായത്തിലെ ഒരംഗമോ ബന്ധപ്പെട്ട പഞ്ചായത്തിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള ഒരാളോ കമീഷൻ മുമ്പാകെ കേസ് ഫയൽ ചെയ്യുകയോ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമീഷൻ മുമ്പാകെ റഫറൻസ് നൽകുകയോ വേണം. ഇപ്രകാരം കമീഷൻ മുമ്പാകെ റഫറൻസ് നടത്തുന്നതിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ സർക്കാർ അധികാരപ്പെടുത്തിയിട്ടില്ല.
സലീനയെ കോടതി തടവു ശിക്ഷക്ക് വിധിച്ചിട്ടില്ലാത്തതിനാലും പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കുന്നതിന് കമീഷൻ മുമ്പാകെ റഫറൻസ് നടത്തുന്നതിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇതു സംബന്ധിച്ച അപേക്ഷയിൽ നടപടിക്ക് നിർവാഹമില്ല എന്നാണ് കമീഷൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.