കൽപറ്റ: രാജ്യസേവനവീഥിയിൽ ജമ്മു-കശ്മീരിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി .വി. വസന്തകുമാർ ഇനി ജനമനസ്സുകളിൽ ജ്വലിക്കുന്ന ഓർമ. പിച്ചവെച്ചുനടന്ന തൃക്കൈപ്പറ ്റ മുക്കംകുന്നിലെ തടവാട് വീടിനു സമീപത്തെ സമുദായ ശ്മശാനത്തിൽ ശനിയാഴ്ച രാത്രിയോടെ സംസ്ഥാന, സൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു.
നേരേത്ത, കരിപ്പൂർ വിമാനത് താവളത്തിൽനിന്ന് ഭൗതികശരീരവുമായി പുറപ്പെട്ട വിലാപയാത്ര വൈകീട്ട് ആറോടെയാണ് ജന്‍ മനാട്ടിലെത്തിയത്. കടന്നുവന്ന വഴികളിൽ ധീരജവാന് പ്രണാമം അർപ്പിക്കാൻ ആയിരക്കണക്കിനുപേർ തടിച്ചുകൂടി. മൃതദേഹം വഹിച്ച സൈനികവാഹനം വസന്തിെൻറ വീട്ടിലെത്തുമ്പോഴേക്കും അവിടെ ജനസാഗരമായി.
പൂക്കോട് വെറ്ററിനറി സർവകലാശാല പരിസരത്തെ വീട്ടിൽ 15 മിനിറ്റ് പൊതുദർശനം. വസന്തിനെ മരണം തട്ടിയെടുത്ത വിവരം വിശ്വസിക്കാനാവാതെ അമ്മ ശാന്തയും ഭാര്യ ഷീനയും മകൾ അനാമികയും വിങ്ങിപ്പൊട്ടി ഭൗതികശരീരം അടക്കംചെയ്ത പെട്ടിയുടെ മുകളിലേക്ക് തളർന്നുവീണു. ഇതിനിടെ വികാരനിർഭരനായി അഞ്ചുവയസ്സുള്ള മകൻ അമർദീപ് പിതാവിന് യാത്രാമൊഴി നേർന്ന കാഴ്ച തടിച്ചുകൂടിയവരുടെ നെഞ്ചുലച്ചു. പ്രിയപ്പെട്ടവരും ബന്ധുക്കളും അന്ത്യോപചാരമർപ്പിച്ചശേഷം വസന്തകുമാർ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്കിടി ഗവ. എൽ.പി സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ പൊതുദർശനം.
അവസാനമായി നാടിെൻറ പുത്രന് യാത്രാമൊഴി നേരാൻ വൻ ജനാവലി ഒഴുകിയെത്തി. റോഡും സമീപത്തെ കെട്ടിടങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ‘ധീര ജവാൻ വസന്തകുമാർ അമർ രഹേ’ വിളികൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ നാട് വിടചൊല്ലി. രാത്രി 7.30ഓടെ ഭൗതികശരീരം വഹിച്ചുള്ള വാഹനവ്യൂഹം 26 കിലോമീറ്റർ അകലെയുള്ള തൃൈക്കപ്പറ്റ മുക്കംകുന്നിെല കുടുംബവീട്ടിലേക്ക് യാത്രതിരിച്ചപ്പോൾ റോഡിെൻറ ഇരുവശങ്ങളിലും വൻ ജനാവലിയുണ്ടായിരുന്നു.
തുടർന്ന് മുള്ളുക്കുറുമ സമുദായ ആചാരപ്രകാരം സമീപത്തെ കുടുംബശ്മശാനത്തിൽ സംസ്ഥാന, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സി.ആർ.പി.എഫ് സേനാംഗങ്ങൾ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയവരും മൃതദേഹത്തെ അനുഗമിച്ച് വയനാട്ടിലെത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.കെ. രാഘവൻ എം.പി, എം.എൽ.എമാർ, കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാധ്യായ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.