എം.ബി. രാജേഷിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ

പൊന്നാനി (മലപ്പുറം): നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. മലബാർ സമരം സംബന്ധിച്ച സ്പീക്കറുടെ നിലപാടിനെ വിമർശിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഭാര്യാ പിതാവിനെ പരാമർശിച്ച് ഗോപാലകൃഷ്ണൻ പ്രസംഗിച്ചത്.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ തൂക്കികൊല്ലുന്ന സമയത്ത് മക്കയിലേക്ക് പോണോ മരണം വേണോ എന്ന് ബ്രിട്ടീഷുകാർ ചോദിച്ച കഥ സ്പീക്കർ എം.ബി. രാജേഷിന് ദിവാസ്വപ്നത്തിൽ വെളിപ്പെട്ടതാകാമെന്നും അല്ലെങ്കിൽ ഭാര്യയുടെ അച്ഛൻ പറഞ്ഞുകൊടുത്തതാകാമെന്നുമാണ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.

തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സ്പീക്കറുമായി സംവാദത്തിന് തയാറാണെന്നും അതിന് കേരളത്തിന്‍റെ സ്പീക്കറായ എം.ബി. രാജേഷ് എന്ന മുക്കാലിയെ വെല്ലുവിളിക്കുകയാണെന്നും ബി. ഗോപാലകൃഷണൻ പറഞ്ഞു. ബി.ജെ.പി പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 1921 രക്ഷസാക്ഷി സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബ്രിട്ടീഷുകാർ വധശിക്ഷ നടപ്പാക്കുേമ്പാൾ തന്‍റെ മുന്നിൽനിന്ന് െവടിവെയ്ക്കണമെന്ന് പറഞ്ഞയാളാണ് വാരിയൻകുന്നൻ. വെടിവെച്ചാൽ മതിെയന്ന് പറഞ്ഞ് കത്തയച്ചയാളാണ് ഭഗത് സിങ്. മാപ്പുപറഞ്ഞാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കി മക്കയിലേക്ക് നാടുകടത്താം എന്നായിരുന്നു ബ്രിട്ടീഷുകാർ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് നൽകിയ വാഗ്ദാനം. എന്നാൽ, അദ്ദേഹം തെരഞ്ഞെടുത്തത് മരണമായിരുന്നു. ''പുണ്യസ്ഥലമായ മക്ക എനിക്കിഷ്ടമാണ്.

പക്ഷേ, ജനിച്ച് വളർന്ന ഈ മണ്ണിൽ മരിക്കാനാണ് ഞാൻ മുൻഗണന കൊടുക്കുന്നത്'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മക്കയും മരണവും ഇതിൽ ഏതുവേണം എന്നുവന്നപ്പോൾ, മാപ്പുപറഞ്ഞ് മക്കയിൽ പോകുന്നതിനേക്കാൾ മരണം വരിക്കണം എന്ന് തെരഞ്ഞെടുത്തയാളാണ് വാരിയൻകുന്നത്ത്' -എന്നായിരുന്നു എം.ബി. രാജേഷ് പറഞ്ഞത്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ചതിന് രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ യുവമോർച്ച പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ചരിത്രസത്യം ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ താൻ ആരോടും മാപ്പ് പറയില്ലെന്നായിരുന്നു രാജേഷിന്‍റെ മറുപടി.

Tags:    
News Summary - BJP leader B.S. Gopalakrishnan against mb rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.