ബാലുശ്ശേരി: കോക്കല്ലൂരിൽ സി.പി.എം-ബി.ജെ.പി സംഘർഷം. നാലു പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ കോക്കല്ലൂർ അങ്ങാടിയിലെത്തിയ അഞ്ചോളം ബി.ജെ.പി പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിലാണ് പോർവിളിയും സംഘർഷവുമുണ്ടായത്. പരിക്കേറ്റ സി.പി.എം പ്രവർത്തകരായ രതീഷ്, സജീഷ് എന്നിവരെ കൊയിലാണ്ടി ഗവ. ആശുപത്രിയിലും ബി.ജെ.പി പ്രവർത്തകനായ പുത്തൂർവയൽ അശ്വന്ത് ഗണേശനെ താമരശ്ശേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുമ്പ് ദണ്ഡ്, കത്തി എന്നീ മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. സി.പി.എം നേതൃത്വത്തിലുള്ള അക്രമിസംഘമാണ് സംഘർഷത്തിന് കാരണമെന്ന് ബി.ജെ.പിയും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.