Represntational Image

ധർമടം മേലൂരിൽ വീടുകയറി അക്രമം; സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു

തലശ്ശേരി: ധർമടം മേലൂരിൽ വീടുകയറിയുള്ള ആക്രമണത്തിൽ സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി വൈകീട്ടോടെയായിരുന്നു അക്രമം. സി.പി.എം പ്രവർത്തകൻ ചോനമ്പത്ത് മനീഷ് (36), ആർ.എസ്.എസ്‌ പ്രവർത്തകൻ മേലൂർ വടക്ക് വാളയത്തിൽ ധനരാജ് (33) എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. സി.പി.എം നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബിനടുത്ത് വെല്ലുവിളി മുഴക്കി ബഹളം വെച്ച ഒരു ആർ.എസ്.എസ് പ്രവർത്തകൻ തൊട്ടപ്പുറത്ത് സി.പി.എം പ്രവർത്തകരായ സഹോദരങ്ങൾ താമസിക്കുന്ന വീട്ടിലും ആയുധവുമായെത്തി കുഴപ്പങ്ങൾ ഉണ്ടാക്കി. സംഘർഷത്തിലാണ് സി.പി.എം പ്രവർത്തകൻ മനീഷിന് കൈവിരലിൽ വെട്ടേറ്റത്. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിന് പിന്നാലെയാണ് ആർ.എസ്.എസ്‌ പ്രവർത്തകൻ ധനരാജിന് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

നേരത്തെ മേലൂർ മമ്മാക്കുന്ന് പാലത്തിനടുത്ത് ചൂണ്ടയിടാനെത്തിയ ആളെ ആക്രമിച്ച സംഭവത്തിൽ ധർമടം പൊലീസിൽ ധനരാജിനെതിരെ കേസുണ്ട്. സംഘർഷം ഒഴിവാക്കാൻ സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.

Tags:    
News Summary - bjp cpm activists hacked in dharmadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.