കൊച്ചി: സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് കേരളത്തിെൻറ സമാധാന ജീവിതം അപകടത്തിലാക്കുകയാണെന്ന് പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല. അരാജകത്വമാണ് കേരളത്തിലിന്ന് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ക ോടിയേരി ബാലകൃഷ്ണൻ ഇന്നലെ സമ്മതിച്ചു. അദ്ദേഹം പാർട്ടി സഖാക്കളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആർ.എസ്.എസോ ബി.െജ.പിയോ അത്തരമൊരു ആഹ്വാനം കൊടുത്തതായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറും ആർ.എസ്.എസും കേരളത്തിൽ ബോധപൂർവം അക്രമമഴിച്ചു വിടുകയാണ്. ഇതേ തുടർന്ന് സി.എി.എമ്മും അക്രമമഴിച്ചു വിട്ടുകൊണ്ടിരിക്കുന്നു. പൊലീസിലെ ഒരു വിഭാഗം നിഷ്ക്രിയരാണെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞു.
അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനും വർഗീയ സംഘർഷങ്ങൾക്ക് വഴി തെളിക്കാനും വേണ്ടിയാണ് ആർ.എസ്.എസും സംഘപരിവാറും അവരോടൊപ്പം സി.പി.എമ്മും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.