കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ ഫോണ്‍ രേഖകളുടെ ഫോറൻസിക് തെളി വുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഫോറൻസിക് ഡ യറക്ടര്ക്ക് നിര്‍ദേശം നൽകി. ഫോറൻസിക് തെളിവുകളില്‍ വൈരുധ്യം സംഭവിച്ചത് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തെയും ചുമതലപ്പെടുത്തി. സുപ്രധാന കേസിൽ കോടതിയില്‍ നല്കിയ തെളിവും അന്വേഷണ സംഘത്തിനു നല്കിയ പകര്‍പ്പും തമ്മിൽ വ്യത്യാസം കണ്ടത്തിയത് പൊലീസിനെയും ഞെട്ടിച്ചു. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടന്നോയെന്ന സംശയവും ശക്തമാണ്.
പരാതിക്കാരിയായ കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കൽ ഫോണില്‍ വിളിച്ച് സംസാരിച്ച വിവരങ്ങളുടെ ഡീവീഡിയിലാണ് വൈരുധ്യം കണ്ടെത്തിയത്. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ തിരുവനന്തപുരം ഫോറൻസിക് ലാബില്‍നിന്ന് നല്കിയ അസ്സല് ഡീവീഡിയില് എല്ലാ വിശദാംശങ്ങളുമുണ്ട്. എന്നാല്‍, അന്വേഷണ സംഘത്തിനു കിട്ടിയതില്‍ പൂർണവിവരങ്ങളില്ല. ഫോറൻസിക് രേഖകള്‍ പ്രതിഭാഗത്തിനു നല്കുന്ന വേളയിലാണ് കോടതി തങ്ങളുടെ പക്കലുള്ള ഡീവീഡിയും അന്വേഷണ സംഘത്തിെൻറ പക്കലുള്ള തെളിവുകളും ഒന്നുതന്നെയാണോയെന്ന് പരിശോധിച്ചത്.
വൈരുധ്യം കണ്ടെത്തിയില്ലായിരുെന്നങ്കില് വിചാരണ ഘട്ടത്തില്‍ പ്രതിക്ക് ഇത് അനുകൂലമാകുമായിരുന്നു. നടപടി വൈകിപ്പിക്കാനാണ് ശ്രമമെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് പ്രത്യേക പരാതി കോടതിക്ക് നല്കാൻ കന്യാസ്ത്രീകൾ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കോടതിയില്‍ കണ്ടെത്തിയ വൈരുധ്യം ബിഷപ്പിനെ സഹായിക്കാനാണെന്ന ആരോപണം കപടമാണെന്ന് ജലന്ധര്‍ രൂപത അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.