കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നൽകിയ വിടുത ല്‍ ഹരജിയില്‍ വാദം തുടരുന്നു. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹരജി നൽകിയത്. ഇതിനെതിരെ പ്രോസിക്യൂഷന് തടസ്സഹരജിയും നൽകി. ഇതിലാണ് രഹസ്യവാദം നടക്കുന്നത്. ശനിയാഴ്ച പ്രതിഭാഗത്തിെൻറ വാദം പൂർത്തിയായി.
ഇനി കേസ് പരിഗണിക്കുന്ന മാർച്ച് ഏഴിന് പ്രോസിക്യൂഷൻ വാദം നടക്കും. മൊഴികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹരജിയിൽ പിന്നീട് വാദം കേൾക്കും. ഇതിനെതിരെ ശനിയാഴ്ച പ്രോസിക്യൂഷൻ തടസ്സഹരജിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.