കോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരി ആദ്യം നിശ്ശബ്ദത പാലിച്ചത് ജീവഭയത്താലാണെന്ന് റിമാൻഡ് റിപ്പോർട്ട്. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടതായും പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ െപാലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രണ്ടുവർഷത്തിനിടെ 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കുറവിലങ്ങാട് മഠത്തില്‍ എത്തിയായിരുന്നു 13 തവണയും പീഡിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയിലാണ് പരാതിക്കാരി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ഇതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തടങ്കലില്‍വെച്ചായിരുന്നു കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത്. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. അധികാരമുപയോഗിച്ചായിരുന്നു ചൂഷണം. പുറത്തുപറയാതിരിക്കാനും ഭീഷണിപ്പെടുത്തി. പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയയാക്കി. എതിര്‍ത്താല്‍ സഭ വിടേണ്ടിവരുമെന്ന കന്യാസ്ത്രീയുടെ അവസ്ഥ ചൂഷണം ചെയ്തു. പണവും പാരിതോഷികവും നല്കി പരാതി അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. കടുത്ത ഭീഷണി കന്യാസ്ത്രീക്ക് നേരിടേണ്ടിവന്നു. ഇത് കാരണമാണ് കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണ് പരാതി നൽകാൻ തയാറായത്. പീഡിപ്പിച്ച സമയങ്ങളിൽ പ്രതി ഉപയോഗിച്ച വസ്ത്രങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ അടക്കം കൂടുതൽ തെളിവുകൾ കണ്ടെത്തണം. ഡി.എൻ.എ സാമ്പിള്‍ ശേഖരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.