തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകന് ബിനോയിക്ക െതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ കാര്യമാണെന്നും തങ്ങള്‍ക്ക് ബന്ധമില്ലെന്നും പറഞ്ഞ് സി.പി.എമ്മിനും കോടിയേരിക്കും ഒഴിഞ്ഞുമാറാനാവില്ല. സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണം. ഇര പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കണം. സി.പി.എമ്മിനുള്ളില്‍ നിന്നുയരുന്ന പീഡന പരാതികള്‍ പാര്‍ട്ടിതന്നെ അന്വേഷിച്ച് ഒതുക്കുകയാണ്. അതിെൻറ തുടർച്ചയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.