ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ

മുംബൈ: ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധന നടത ്തണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഡി.എൻ.എ സാമ്പിൾ എടുക്കാൻ ബിനോയിയെ പൊലീസ് കസ്റ്റഡിയിലെട ുക്കണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഡി.എൻ.എ പരിശോധനയെ പ്രതിഭാഗം കോടതിയിൽ എതിർത്തു.

കുഞ്ഞി‍ന്‍റെ പിതാവ് ബിനോയ് ആണെന്ന് തെളിയിക്കാൻ ഡി.എൻ.എ പരിശോധനക്ക് തയാറാണെന്ന് നേരത്തെ പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസിൽ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇതിൽ കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈ ദിൻദോഷി സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.

ഈ മാസം 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ യുവതിയുടെ പരാതി.

Tags:    
News Summary - binoy kodiyeri DMA test needed prosecution -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.