ന്യൂഡൽഹി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കുട്ടിക്കടത്ത് സംഭവം ഇല്ലാത്തതാണെന്ന ും കേരളത്തിലെ യതീംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കൾ അയച്ച കു ട്ടികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ബിഹാർ സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർ കേരളത്തിലടക്കം നടത്തിയ പരിേശാധ നയുടെയും അന്വേഷണത്തിെൻറയും അടിസ്ഥാനത്തിലാണ് സംഭവം കുട്ടിക്കടത്തല്ലെന്ന് വ്യ ക്തമായതെന്നും ബിഹാർ സർക്കാർ വ്യക്തമാക്കി.
കേരളത്തിലെ യതീംഖാനകളിലേക്ക് ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽനിന്ന് കുട്ടികൾ സൗജന്യ വിദ്യാഭ്യാസത്തിന് വന്നത് കുട്ടിക്കടത്തായി കണ്ട് അതിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട കേരള ഹൈകോടതി വിധിക്കെതിരെ മുക്കം മുസ്ലിം ഒാർഫനേജ് സമർപ്പിച്ച ഹരജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ബിഹാർ സർക്കാർ കുട്ടിക്കടത്തെല്ലന്ന് ബോധിപ്പിച്ചത്. കേരളത്തിലെ ശിശുക്ഷേമ സമിതി ചെയർപേഴ്സനും റയിൽവേ പൊലീസും സംഭവത്തിൽ സ്വീകരിച്ച നിലപാട് തള്ളിക്കളയുന്നതാണിത്.
2014 മേയ് 24, 25, തീയതികളിൽ പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. കേരള പൊലീസ് കസ്റ്റഡിയിലെടുത്ത 606 കുട്ടികളിൽ 112 േപർ ബിഹാറിൽനിന്നും 371പേർ ഝാർഖണ്ഡിൽനിന്നും 13 പേർ പശ്ചിമബംഗാളിൽ നിന്നുമായിരുന്നു. പാലക്കാട് ജില്ല കലക്ടറാണ് ഇൗ വിവരം തങ്ങളെ അറിയിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ബിഹാറിലെ പല ജില്ലകളിൽ നിന്നായുള്ള ഒരു സമുദായത്തിൽ നിന്നുള്ളവരായിരുന്നു കുട്ടികളെന്നും അവരുമായി ഉദ്യോഗസ്ഥർ നേരിട്ട് ആശയവിനിമയം നടത്തിയെന്നും അവരുടെ പേരുവിവരം സമർപ്പിച്ചിട്ടുണ്ടെന്നും ബിഹാർ സർക്കാർ വ്യക്തമാക്കി. സംഭവം കുട്ടിക്കടത്തായിരുന്നില്ല. കുട്ടികളുടെ അന്തർ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിനായിരുന്നു. സൗജന്യമായി ഭക്ഷണവും വസ്ത്രവും പഠനോപകരണവും അടക്കമുള്ള മറ്റു സൗകര്യങ്ങളും യതീംഖാനകളിൽ ഇൗ കുട്ടികൾക്ക് ലഭ്യമായിരുന്നു.
കസ്റ്റഡിയിലെടുത്ത കുട്ടികളിൽ പലരും നിലവിൽ അവിടെ പഠിച്ചുകൊണ്ടിരിക്കുന്നവരുമായിരുന്നു. മതിയായ അന്വേഷണത്തിന് ശേഷം പട്ന ശിശുക്ഷേമ സമിതി ഇൗ കുട്ടികളെ മടങ്ങിപ്പോകാനും വിദ്യാഭ്യാസം തുടരാനും അനുമതി നൽകിയതാണ്. ഇൗ യതീംഖാനകളിലൊന്നും തന്നെ കുട്ടികൾക്ക് ജീവനക്കാരിൽനിന്ന് മോശമായ പെരുമാറ്റമോ അവേഹളനമോ നേരിടേണ്ടിവന്നിട്ടില്ലെന്നും പട്നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായി ബിഹാർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.