ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേയിലെ കെേങ്കരി കുമ്പളഗോഡിൽ കാർ ലോറിയിലിടിച്ച് മലയാളി യുവാക്കൾ മരിച്ചു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ അഭിരാം കൃഷ്ണൻ (21), ആദിത് (25) എന്നിവരാണ് മരിച്ചത്.
സുഹൃത്തും ബാലുശ്ശേരി സ്വദേശിയുമായ അഖിലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും ബംഗളൂരു ശാന്തിധാമ കോളജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം.
നാട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു മൂവരും. ഒരു ലോറിയെ ഒാവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാർ സിമന്‍റ് മിക്സിങ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഖിലാണ് വാഹനമോടിച്ചിരുന്നത്.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുമ്പളഗോഡ് പൊലിസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.