ചാരുംമൂട്(ആലപ്പുഴ): കരിമുളക്കൽ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്കുനേരെ ആക്രമണം. ഈസ്റ്റർ പാതിരാകുർബാനക്ക് വന്ന ഇടവക വികാരിക്കും വിശ്വാസികൾക്കുനേരെയുമായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി അനുഭാവി അടക്കം മൂന്നുപേർ പിടിയിലായി.
പള്ളിയോട് ചേർന്ന കെട്ടിടത്തിെൻറ ജനൽച്ചില്ലുകളും കതകുകളും അടിച്ചുതകർത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ച 1.30 ഒാടെ ഇടവക വികാരി ഫാ. എം.കെ. വർഗീസ് കോർഎപ്പിസ്കോപ്പ കുടുംബത്തോടൊപ്പം കുർബാനക്ക് എത്തിയപ്പോഴാണ് സംഭവം. വൈദികൻ കാർ പള്ളിമുറ്റത്ത് പാർക്ക് ചെയ്യുേമ്പാൾ ഷർട്ട് ധരിക്കാത്ത ഏഴംഗ സംഘം അസഭ്യവാക്കുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വികാരിയുടെ അലർച്ച കേട്ട് ഓടി വന്ന പള്ളിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നേർക്കും ആക്രമണശ്രമമുണ്ടായി.
പള്ളിവക കെട്ടിടത്തിെൻറ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. കതകുകൾ ചവിട്ടിപ്പൊളിച്ചു. സംഭവസ്ഥലത്തുനിന്ന് രണ്ട് മൊെബെൽ ഫോണും രണ്ട് ബൈക്കും കണ്ടെത്തി.താമരക്കുളം, കരിമുളക്കൽ സ്വദേശികളായ സനിൽ രാജ്, സുനു, അരുൺകുമാർ എന്നിവരാണ് പിടിയിലായത്. പള്ളിയുടെ സമീപത്ത് താമസിക്കുന്ന അരുൺകുമാർ ബി.ജെ.പി അനുഭാവിയാണ്. ആക്രമണത്തിന് പ്രേരിപ്പിച്ച സംഭവം എന്താണെന്ന് അന്വേഷിച്ചുവരുകയാണ്. അടുത്തിടെ പള്ളി വാങ്ങിയ സ്ഥലം സെമിത്തേരി നിർമാണത്തിനാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ ആക്രമണെമന്ന് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.