തിരുവനന്തപുരം: ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയ സി.എ.ജി റിപ്പോർട്ടും ൈലഫ് പദ്ധതിയെച്ചൊല്ലിയുള്ള അവകാശവാദങ്ങളും തീർത്ത രാഷ്ട്രീയവിവാദങ്ങൾക്ക് നടുവിൽ നിയമസഭസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. സര്‍ക്കാറിനും പ്രതിപക്ഷത്തിനും ഒരുപോലെ വെല്ലുവിളിയാണ് നിയമസഭസമ്മേളനം.
െപാലീസിലെ വിവിധ പദ്ധതികളിലെ ക്രമക്കേടും സി.എ.ജി റിപ്പോർട്ടും ഉയർത്തിക്കാട്ടിയാവും പ്രതിപക്ഷ ആക്രമണം. മുന്‍മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞിനും വി.എസ്. ശിവകുമാറിനുമെതിരായ അന്വേഷണങ്ങള്‍ ഭരണപക്ഷവും ആയുധമാക്കും. യു.ഡി.എഫ് കാലത്തെ കണ്ടെത്തലുകളും ഭരണപക്ഷത്തിെൻറ കൈവശമുണ്ട്.
ആക്രമണവും പ്രത്യാക്രമണവുമായി ഇരുകൂട്ടരും സഭയിൽ നിലയുറപ്പിക്കുന്നതോടെ നേർക്കുനേെരയുള്ള ഏറ്റുമുട്ടലുകളുടെ ചൂടും ചൂരുമേറിയ പ്രക്ഷുബ്ധാന്തരീക്ഷത്തിനാണ് വരുംദിവസങ്ങളിൽ സഭാതലം സാക്ഷിയാവുക. കഴിഞ്ഞ നിയമസഭസമ്മേളനം കഴിയുന്ന ദിവസമാണ് സി.എ.ജി റിപ്പോർട്ട് പുറത്ത് വരുന്നത്. അതിന് ശേഷമുള്ള ആദ്യ സഭാസമ്മേളനമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.