ഇരിങ്ങാലക്കുട: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാേറനടയിലെ അപ്പാർട്മെൻറിലെ ഒരു ഫ്ലാറ്റില്‍ ചാരായം വാറ്റിയ മാപ്രാണം കുഴിക്കാട്ടുകോണം തേറാട്ട് വീട്ടില്‍ സനോജാണ് (32) പിടിയിലായത്.
വിദേശത്തുള്ള ഫ്ലാറ്റുടമ അറിയാതെ സനോജിന് വാറ്റാൻ സൗകര്യം ഒരുക്കുകയും സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് പാലക്കാട് മുതലമട ഞണ്ടന്കഴായ വാസുവിനെയും (56) പിടികൂടി. ഫ്ലാറ്റിെൻറ മേല്‍നോട്ടം സെക്യൂരിറ്റി ജീവനക്കാരനെയാണ് ഉടമ ഏല്പിച്ചിരുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ഒരാള്‍ ചാരായം എത്തിക്കുന്നുണ്ടെന്ന് റൂറല്‍ എസ്.പി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി പി.ആര്. രാജേഷിെൻറ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ടർ അനീഷ് കരീമിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷിച്ചത്. പൊലീസ് ടീമില്‍ എ.എസ്.ഐമാരായ സുജിത്ത്, ജോയി, ജസ്റ്റിന്, വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിഷി സിദ്ധാർഥന്, സി.പി.ഒമാരായ വൈശാഖ് മംഗലന്‍, നിധിന്, ബാലു എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.