കൊച്ചി: പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിന് ജില്ല നിയമസഹായ അതോറിറ്റി സെക്രട്ടറിയെ ഒംബുഡ്സ്മാനായി നിയമിക്കണമെന്ന് ഹൈകോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഒാംബുഡ്സ്മാനെ സഹായിക്കാന്‍ കേരള നിയമസഹായ അതോറിറ്റി കോര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിക്കണമെന്നും ഒംബ്ഡുസ്മാന് ആവശ്യപ്പെടുന്ന പക്ഷം കോര്ഗ്രൂപ്പുകള് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഇതിൽ പറയുന്നു.
ഒാംബുഡ്സ്മാെൻറ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരള നിയമസഹായ അതോറിറ്റി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണം. പരാതികളിന്മേൽ ഒാംബുഡ്സ്മാന് നല്കുന്ന റിപ്പോർട്ടുകളില്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുകയോ വേണ്ട ശിപാര്‍ശകള്‍ നല്‍കുകയോ വേണം. ഓരോ പ്രളയബാധിത ജില്ലകളിലും ലോക് അദാലത്തുകള്‍ സ്ഥാപിക്കണം. ഈ അദാലത്തുകളുടെ ചെയര്മാൻ ജില്ല ജഡ്ജിമാരായിരിക്കണം. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കുന്ന തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രവും നിയമാധികാരികളുടെ മേല്‍നോട്ടവുമുള്ള സംവിധാനം ശിപാര്‍ശ ചെയ്തത്.കേരളത്തിെൻറ ഭൂരിഭാഗം പ്രദേശത്തുണ്ടായ ദുരന്തത്തില്‍ ഒേട്ടറെ പേർ ഇരകളായ സാഹചര്യത്തിൽ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുമ്പോൾ പരാതികളുണ്ടാവാം.
ദുരിത ബാധിതര്‍ക്ക് എളുപ്പം സമീപിക്കാവുന്ന സ്വതന്ത്ര സംവിധാനങ്ങളാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സംബന്ധിച്ച് കേരള നിയമസഹായ അതോറിറ്റിയുടെ അഭിപ്രായം തേടിയ കോടതി കേസ് നവംബർ 14ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.