കൊച്ചി: യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈ ബ് പരീക്ഷ എഴുതാൻ അനുമതി തേടി ഹൈകോടതിയെ സമീപിച്ചു. നിയമവിദ്യാർഥിയായ അലൻ രണ്ടാ ം സെമസ്റ്റർ എൽഎൽ.ബി പരീക്ഷ എഴുതാനാണ് അനുമതി തേടിയത്. ഈ മാസം 18നാണ് പരീക്ഷ തുടങ്ങുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്.വി. ഭാട്ടി എൻ.ഐ.എയുെടയും കണ്ണൂർ സർവകലാശാലയുെടയും നിലപാട് തേടി.
തുടർന്ന്, ഹരജി 17ന് പരിഗണിക്കാൻ മാറ്റി. അലനെയും ജേണലിസം വിദ്യാർഥിയായ താഹയെയും 2019 നവംബർ ഒന്നിനാണ് പൊലീസ് പിടികൂടിയത്. അതിനിടെ, ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മാർച്ച് 13 വരെ നീട്ടി. കേസ് എൻ.ഐ.എ ഏറ്റെടുത്തതിനെത്തുടർന്ന് ഇരുവരെയും വിയ്യൂരിലെ അതിസുരക്ഷ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.