തിരുവനന്തപുരം: ആലപ്പാെട്ട കരിമണൽ ഖനന വിഷയത്തിൽ െഎ.ആർ.ഇയുടെ ഖനനവും സമരക്കാ രുമായുള്ള ചർച്ചയും തുടരെട്ടയെന്ന് സി.പി.എം. ഖനനം തുടരാൻ സി.പി.എം സംസ്ഥാന സെക്ര ട്ടേറിയറ്റിൽ ധാരണയായി. എന്നാൽ, പ്രദേശവാസികൾ ഉയർത്തുന്ന പാരിസ്ഥിതിക, ജീവൽസംബന്ധിയായ ആശങ്കകൾ പരിഹരിക്കാൻ നടപടി വേണമെന്നും സെക്രട്ടേറിയറ്റ് നിർദേശിച്ചു.
സമരക്കാരോട് ചർച്ച നടത്തിയതുൾപ്പെടെ സർക്കാർ എടുത്ത നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചു. വി.എസ്. അച്യുതാനന്ദൻ അടക്കം ഉയർത്തിയ ആശങ്കകൾ തള്ളിയാണ് സെക്രട്ടേറിയറ്റ് സർക്കാറിന് പിന്തുണ നൽകിയത്. പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇ നടത്തുന്ന ഖനനം നിർത്തിവെക്കുന്നത് സ്ഥാപനത്തിനും വ്യവസായത്തിനും ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. സ്വകാര്യ മേഖലക്ക് കരിമണൽ കടത്താൻ അവസരമൊരുക്കരുത്.
ആലപ്പാട്ട് ഖനനം മൂലമുണ്ടായ നാശനഷ്ടം പരിഹരിക്കാൻ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളടക്കം കമ്പനി നടപ്പാക്കണമെന്ന അഭിപ്രായം സെക്രേട്ടറിയറ്റിൽ ഉയർന്നു.ശബരിമല സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കാനും യോഗത്തിൽ ധാരണയായി. എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ട് മേഖല ജാഥകളുടെ ഒരുക്കവും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.