ആനക്കര (പാലക്കാട്): പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന കുമരനല്ലൂർ കപ്പൂർ മാരായംകുന്ന് കാരൂത്ത് വടക്കേക്കര ഡോ. കെ.വി. അഹമ്മദ് ബാവപ്പ (90) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എടപ്പാള്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തോട്ടവിള ഗവേഷണത്തില്‍ കഴിവ് തെളിയിച്ച കൃഷി ശാസ്ത്രജ്ഞനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ) ഉദ്യോഗസ്ഥനായിരുന്നു. ശ്രീലങ്കയിലെ എഫ്.എ.ഒ സ്പൈസസ് എക്സ്പെർട്ടായും വിയറ്റ്നാമിൽ എഫ്.എ.ഒ പ്രോജക്ടിെൻറ മുഖ്യ സാങ്കേതിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.
1930ൽ പാലക്കാട് കുമരനല്ലൂരിലായിരുന്നു ജനനം. ഒന്നാംറാങ്കോടെ ബിരുദം നേടിയ ബാവപ്പ എം.എസ്.സിയും പി.എച്ച്.ഡിയും കരസ്ഥമാക്കി. ദക്ഷിണ കന്നട വിറ്റൽ കമുക് ഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞനായിരുന്നു. 185 ഗവേഷണ പ്രബന്ധങ്ങളും അഞ്ച് പുസ്തകങ്ങളും രചിച്ചു.
കപ്പൂർ ദാറുൽ ഉലൂം ഇസ്ലാമിക് കൾച്ചറൽ സെൻറർ സ്ഥാപക പ്രസിഡൻറ്, രാമനാട്ടുകര സാഫി സ്ഥാപനങ്ങളുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: നഫീസ അത്താണിക്കല്‍. മക്കൾ: ജമാലുദ്ദീൻ (ഷാര്‍ജ), ഫാത്തിമ സുഹറ, സെയ്ദ് അഹമ്മദ്, ഷംസുദ്ദീന് (ഒമാന്‍), മുഹമ്മദ് സ്വാലിഹ് (ദുബൈ), സുബൈദ (സിംഗപ്പൂര്‍). മരുമക്കള്‍: ഷാജിത, ബഷീര്‍, ജമീല, ഫസീല, ഷെമി സ്വാലിഹ്, സാഹിർ സിദ്ദീഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മാരായംകുന്ന് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.