തൃശൂര്‍: ഉമയുടെ കൈ അവർ ചേർത്തുപിടിച്ചു... അമ്മയുടേതെന്ന പോലെ... ഉമയും അവരെ ചേർത്തുപിടിച്ചു. പുതിയ വീട്ടിലേക്ക് അര്‍ജുനും ആദിയും അരവിന്ദനും ചേർന്ന് കയറി... സ്വന്തം അമ്മയുടെ ഓർമകളുമായി... അസ്ഥിസംബന്ധമായ രോഗെത്ത തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ മരണത്തിന് കീഴടങ്ങിയ നടി ശ്രീലത മേനോെൻറ മക്കളാണ് മൂവരും. പറക്കമുറ്റാത്ത മൂവെരയും തനിച്ചാക്കി ശ്രീലത മേനോൻ മരണത്തിന് കീഴടങ്ങുമ്പോൾ വീടിെൻറ നിർമാണം പാതിവഴിയിലായിരുന്നു.
സാമൂഹിക പ്രവർത്തക ഉമ പ്രേമെൻറ നേതൃത്വത്തിലാണ് വീടിെൻറ നിർമാണം പൂർത്തിയാക്കിയത്. ഞായറാഴ്ച സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരും ഒരു നാടും ഒന്നിച്ചുചേർന്ന ആഘോഷത്തിൽ അമ്മയുടെ ഓർമകളുമായി മൂവരും പുതിയ വീട്ടിലേക്ക് താമസം മാറ്റി. അവസാനകാലത്ത് കടക്കെണിയിലായിരുന്ന ശ്രീലതയുടെ ജീവിതം ദൈന്യത നിറഞ്ഞതായിരുന്നു. ഇവരുടെ അവസ്ഥയറിഞ്ഞ ഉമ ഇവര്‍ക്ക് വീട് വെച്ചുകൊടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തൃശൂര്‍ കുന്നത്തങ്ങാടി ഭഗവതി ക്ഷേത്രത്തിന് സമീപം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി നാല് സെൻറ് സ്ഥലം കൈമാറി. ഈ വീടിെൻറ നിര്‍മാണം നടക്കവേയായിരുന്നു ശ്രീലതയുടെ മരണം.
ശ്രീലതയുടെ ആഗ്രഹംപോലെ ഒരു വീടാണ് നിർമിച്ചതെന്ന് ഉമ പ്രേമന് പറഞ്ഞു. വീട് നിര്‍മിച്ചുനല്‍കിയതോടെ തീരുന്നില്ല തെൻറ ദൗത്യമെന്നും അവര്‍ തിരിച്ചറിയുന്നു. നാലാം ക്ലാസിലാണ് ശ്രീലതയുടെ ഇളയ മകന് അരവിന്ദന് പഠിക്കുന്നത്. വീടിെൻറ താക്കോല്‍ നല്കി മടങ്ങാനൊരുങ്ങവേ കൈകള്‍ ഉമ പ്രേമെൻറ കൈകള്‍ കൂട്ടിപ്പിടിച്ച് നിന്ന അരവിന്ദെൻറ കണ്ണുകളില്‍ അനാഥത്വമാണ് നിറഞ്ഞുനിന്നത്. ഇനിയെന്ത് എന്ന ചോദ്യം.
തിരുവനന്തപുരത്തെ ഒരു സ്കൂളിലാണ് അരവിന്ദന് ഇപ്പോള്‍ പഠിക്കുന്നത്. അടുത്ത വര്‍ഷത്തോടെ അവനെ തൃശൂരിലെ ഏതെങ്കിലും സ്കൂളില്‍ ചേര്‍ക്കാനാണ് തീരുമാനം. മൂത്ത മകന് അര്ജുനന് ഹോട്ടല്‍ മാനേജ്മെൻറ് പഠനം പൂര്‍ത്തിയാക്കി. അര്ജുനന് തൃശൂരില്‍ത്തന്നെ എവിടെയെങ്കിലും ഒരു ജോലി. അതും ഉമയുടെ ദൗത്യമാണ്.
മുപ്പതോളം സിനിമകളിലും സീരിയലുകളിലും വേഷമിട്ട ശ്രീലത ആറ് വര്‍ഷം മുമ്പുവരെ സിനിമ-സീരിയല്‍ ലോകത്ത് സജീവമായിരുന്നു. 20 വര്‍ഷം മുമ്പാണ് എല്ലുപൊടിയുന്ന രോഗത്തിന് അടിപ്പെടുന്നത്. രണ്ടുവര്‍ഷം മുമ്പ് വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ ജീവിതം കൂടുതല്‍ ദുരന്തപൂര്ണമാവുകയായിരുന്നു. ഭര്‍ത്താവ് കെ.എസ്. മധു നേരേത്ത മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.