നടിയെ ആക്രമിക്കാനാണ് പദ്ധതിയെന്ന് സുനി പറഞ്ഞിരുന്നില്ലെന്ന് മണികണ്ഠൻ

കൊച്ചി: നടിയെ താൻ ആക്രമിച്ചിട്ടില്ലെന്ന് കേസിലെ പ്രതി മണികണ്ഠന്‍റെ മൊഴി. എല്ലാക്കാര്യങ്ങളും പ്ളാൻ ചെയ്തത് പൾസർ സുനി ഒറ്റക്കായിരുന്നു. തട്ടിക്കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് അപ്പോൾ താൻ അറിഞ്ഞിരുന്നില്ല. സുനിക്കു പിന്നിൽ ആരാണെന്നു തനിക്കറിയില്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തിൽ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. ഒരു ‘വർക്ക്’ ഉണ്ടെന്നു പറഞ്ഞാണ് സുനി കൂടെകൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താൻ കരുതിയത്. കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി താനും സുനിയും തമ്മിൽ തർക്കമുണ്ടായതായും മണികണ്ഠൻ മൊഴി നൽകി. സംഭവശേഷം കായങ്കുളത്തെത്തിയ പൾസർ സുനി ഒരു സ്ഥാപനത്തിൽ മാല പണയം വെച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇവർ ടാക്സി ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും മണികണ്ഠൻ മൊഴി നൽകി.

കേസിലെ പ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാടിനടുള്ള ഒളിയിടത്തിൽ നിന്നാണ് പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോൾ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളാണ് പിടിയിലായ മണികണ്ഠൻ. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും പൾസർ സുനിയെക്കുറിച്ചുള്ള വിവരങ്ങളും മണികണ്ഠനിലൂടെ അറിയാൻ കഴിയുമെന്ന നിഗമനത്തിലാണ് പൊലീസ്.

Tags:    
News Summary - actress attack:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.