കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഈമാസം 29ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അതിനിടെ, കോടതി തുടർച്ചയായി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടും കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാൽ കോടതിയിൽ ഹാജരായില്ല. വിപിൻ ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന മറുപടിയാണ് അന്വേഷണ സംഘം നൽകിയത്.
ഇതിനിടെ, വാറൻറ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിപിൻ ലാൽ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. സാക്ഷി വിസ്താരം തിങ്കളാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.