കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ കണ്ടെത്താനായില്ലെന്ന് പൊലീസ്. 227ാം സാക്ഷിയായ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശിച്ച് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചെങ്കിലും എവിടെയാണെന്ന് ഒരു വിവരവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. വിപിൻലാലിനെ കണ്ടെത്താൻ കഴിയാത്തതിനാൽ കോടതിയിൽ വ്യാഴാഴ്ച വിസ്താരമൊന്നും നടന്നില്ല.
നടൻ ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷെൻറ ഹരജിയും ശനിയാഴ്ച പരിഗണിക്കാൻ മാറ്റി. വെള്ളിയാഴ്ച നടി കാവ്യമാധവെൻറ സഹോദരനെയും ഭാര്യയെയുമാണ് വിസ്തരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.