കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിലെ മൂന്നാം പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഏറെക്കാലമായി താൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമ്മനം സ്വദേശി മണികണ്ഠൻ നൽകിയ ജാമ്യഹരജിയാണ് കോടതി തള്ളിയത്.
ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിെല സംഘം നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തുമ്പോൾ വാഹനം ഒാടിച്ചിരുന്നത് മണികണ്ഠനായിരുന്നു. വിചാരണ നടപടി ആറുമാസത്തിനകം പൂർത്തിയാക്കാൻ മറ്റൊരു പ്രതിയുടെ ജാമ്യഹരജിയിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മണികണ്ഠെൻറ ഹരജി കോടതി തള്ളിയത്. ആറാം പ്രതി പ്രദീപിെൻറ ജാമ്യഹരജി ബുധനാഴ്ച കോടതിയുടെ പരിഗണനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.