നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി വേണമെന്ന് ജഡ്ജി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം വേണമെന്ന് ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേനെ സുപ്രീംകോടതിക്ക് കത്ത് നൽകി. വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കും.

ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് 2019ൽ സുപ്രീംേകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോവിഡ് ഉൾപ്പെടെ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. 2021 ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കുമെന്ന് അന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ആറു മാസം കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, ഈ മാസത്തോടെ വിചാരണ പൂർത്തിയാക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വീണ്ടും ജഡ്ജി സുപ്രീംകോടതിയെ സമീപിച്ച് ആറു മാസത്തെ സമയം ചോദിച്ചിരിക്കുന്നത്.

ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെയും പിന്നീട് ഹൈകോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും ഹരജിയുമായി സമീപിച്ചിരുന്നു. ഇത് വിചാരണ നീളാൻ കാരണമായതായി കത്തിൽ പറയുന്നു.

Tags:    
News Summary - Actress assault case Judge says six more months to complete trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT