കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ രഹസ്യവിചാ രണയുടെ വിശദാംശങ്ങൾ പുറത്തുവരുന്നതിനെതിരെ ഹരജി. താരസംഘടനയായ ‘അമ്മ’ ജനറൽ സെക ്രട്ടറി ഇടവേള ബാബു കൂറുമാറിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്നാണ് പ്രതിഭാഗം വിചാരണ കോടതിയായ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഹരജി പ്രോസിക്യൂഷെൻറ മറുപടിക്കായി ഈമാസം ഒമ്പതിന് പരിഗണിക്കാനായി മാറ്റി.
സാക്ഷിമൊഴികളുടെ വിശദാംശങ്ങൾ പുറത്തുവരുന്നത് കോടതിയലക്ഷ്യമാണെന്നും വിവരങ്ങൾ പുറത്തുവരുന്നത് തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷൻ ഭാഗം കൂടി കേട്ട ശേഷമാകും കോടതി ഹരജിയിന്മേൽ തുടർനടപടി സ്വീകരിക്കുക.
വെള്ളിയാഴ്ച നടി ഭാമ മൊഴി നൽകാൻ കോടതിയിലെത്തിയെങ്കിലും പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെത്തുടർന്ന് വിസ്തരിക്കാനായില്ല. ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തിെൻറ ഉടമയെയും പൾസർ സുനിയുടെ സുഹൃത്തിനെയും പ്രതിഭാഗം ക്രോസ് വിസ്താരം നടത്തി. നടൻ സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരെ ശനിയാഴ്ച വിസ്തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.