വടകര ദേശീയപാതയില്‍ മൂരാട് പാലയാട്ട്നടയിലുണ്ടായ അപകടത്തില്‍ ബസിനടിയിൽപെട്ട ബൈക്ക്
വടകര: ദേശീയപാതയില്‍ മൂരാടുണ്ടായ വാഹനാപകടത്തില്‍ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ചെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ബൈക്കുമായി ബസ് 15 മീറ്ററോളം മുന്നോട്ടുനീങ്ങിയ ശേഷമാണ് നിന്നത്.
ദേശീയപാതയില്‍ പാലയാട്ട്നട പെട്രോള്‍ പമ്പിനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് മണിയൂര്‍ അമ്പലമുക്ക് തട്ടാര്‍കണ്ടി മനോജിെൻറ മകന് അരുണ്‍ ഓടിച്ച ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അരുണ്‍ ദൂരേക്ക് തെറിച്ചുവീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
ബൈക്ക് ബസിനടിയില്‍ കുടുങ്ങി മുന്നോട്ടുനീങ്ങി. ബസിനടിയില്‍ യുവാവുണ്ടെന്നു കരുതി ആളുകള്‍ ബഹളം വെച്ചു. പിന്നീടാണ് യുവാവ് രക്ഷപ്പെട്ടതറിയുന്നത്. ഹെല്‍മറ്റ് വെച്ചതുകൊണ്ട് മാത്രമാണ് തലയടിച്ചുവീണ അരുണ്‍ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.