മലപ്പുറം: കേരളത്തിൽ നിരത്തുകളിൽ ഏറ്റവും കൂടുതൽ ജീവൻ പൊലിഞ്ഞ വർഷം 2019. സംസ്ഥാന ക്ര ൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 41,151 റോഡപകടങ്ങളിലായി 4408 പേ ർ മരിച്ചു. 32,577 പേർക്ക് ഗുരുതരമായും 13,382 പേർക്ക് നിസ്സാരമായും പരിക്കേറ്റു. മുൻവർഷങ്ങളിലൊന്നും ഇത്രയധികം ജീവൻ നഷ്ടമായിട്ടില്ല.
2018ൽ 4303, 2016ൽ 4287, 2012ൽ 4286, 2013ൽ 4258 പേർ വീതവും വാഹനാപകടങ്ങളിൽ മരിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാനത്ത് റോഡുകളിൽ പൊലിഞ്ഞത് 60,315 ജീവനുകളാണ്. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങളുടെ വർധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളിൽ പരിക്കേൽക്കുകയും മരിക്കുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരാണ്. വൈകീട്ട് മൂന്നിനും രാത്രി ഒമ്പതിനും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടം. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ചത് -5238 എണ്ണം. കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരത്തും -544 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.