കേരളത്തിലും അസമിലും തുടര്‍ഭരണം പ്രവചിച്ച് എ.ബി.പി സര്‍വേ

ന്യൂദല്‍ഹി: കേരളത്തിലും അസമിലും തുടർഭരണം പ്രവചിച്ച് എ.ബി.പി സി വോട്ടര്‍ സര്‍വേ. കേളത്തിൽ 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് ഭരണത്തില്‍ എത്തുമെന്നാണ് സി വോട്ടര്‍ അഭിപ്രായ വേട്ടെടുപ്പ് പറയുന്നത്.

യു.ഡി.എഫിന് 47 മുതല്‍ 55 സീറ്റും ബി.ജെ.പിക്കും മറ്റുള്ളവർക്കും രണ്ട് വീതം സീറ്റുകളും ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. അസമില്‍ ബി.ജെ.പി ഭരണം തുടരുമെന്നും തമിഴ്‌നാട്ടില്‍ ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നുമാണ് പ്രവചനം. പുതുച്ചേരിയില്‍ ബി.ജെ.പി അധികാരത്തിലെത്തും. തമിഴ്നാട്ടിൽ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തിന് 154 മുതല്‍ 162 വരെ സീറ്റും എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന് 58-66 സീറ്റും ലഭിേച്ചക്കുമെന്നും സർവേ വിലയിരുത്തുന്നു. 

Tags:    
News Summary - ABP Survey Predicts Continuity in Kerala and Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.