കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വിചാരണ അനിശ്ചിതമായി വൈകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാവ് ഇടുക്കി വട്ടവട സ്വദേശി ഭൂപതി നൽകിയ ഹരജി ജനുവരി 24ന് പരിഗണിക്കാൻ മാറ്റി.
2018 സെപ്റ്റംബർ 24ന് കുറ്റപത്രം നൽകിയിട്ടും വിചാരണനടപടികൾ പ്രാഥമിക ഘട്ടത്തിലാണെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മാതാവ് ഹരജി നൽകിയത്. ഹരജിയിൽ ഹൈകോടതി നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് തേടിയിരുന്നു.
ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് 2018 ജൂലൈ രണ്ടിനാണ് എസ്.എഫ്.ഐ നേതാവായ അഭിമന്യു കോളജ് കവാടത്തിൽ കുത്തേറ്റ് മരിച്ചത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.