പെയിന്‍റിങ് ജോലികൾ പൂർത്തിയാക്കിയ വറ്റലൂരിലെ മസ്ജിദ് ഉമറുൽ ഫാറൂഖ്

ഈ പള്ളിക്ക് ഇത്തവണ സൂര്യശോഭയാണ്; മുഴുവൻ ഇരുട്ടിനെയും ഇല്ലാതാക്കാനുള്ള വെളിച്ചമുണ്ടിവിടെ

മലപ്പുറത്തെ കുറുവ വറ്റലൂരിലെ ഉമറുൽ ഫാറൂഖ് മസ്ജിദിന് ഈ റമദാനിൽ മുമ്പെങ്ങുമില്ലാത്ത അഴകും നിറവുമാണ്. സാഹോദര്യത്തിന്റെ സൂര്യശോഭയിലാണ് ഈ പള്ളി ഇത്തവണ റമദാനെ വരവേറ്റത്. 

ഖത്തറിൽ എൻജിനിയറായ സൂര്യനാരായണൻ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് റമദാൻ അടുത്തിട്ടും നാട്ടിലെ പള്ളിയുടെ ചുവരുകൾ പെയന്‍റടിക്കാതിരുന്നത് ശ്രദ്ധിച്ചത്. ഉടനെ പെയിന്റിങ് ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനായി പള്ളി കമ്മിറ്റി ഭാരവാഹികളിലൊരാളും അയൽവാസിയുമായ മൻസൂറിനെ സമീപിക്കുകയായിരുന്നു. ഭാരവാഹികൾ നിറഞ്ഞ മനസ്സോടെ അനുമതി നൽകി.

സൂര്യനാരായണന്‍ തന്നെ ജോലിക്കാരെ ഏര്‍പ്പാടാക്കിയാണ് പെയിന്റിങ് നടത്തിയത്.  നോമ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പേ പണി തീർക്കുകയായിരുന്നു. പെയിന്‍റിങ് തീരുന്നതിന് മുമ്പ് തന്നെ അവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങേണ്ടതിനാൽ സഹോദരന്‍ അജയകുമാറിനെ കാര്യങ്ങൾ ഏൽപിച്ചാണ് അദ്ദേഹം പോയത്.

റമദാനിൽ പള്ളി മോടി കൂട്ടുന്നത് സാധാരണ നടക്കാറുള്ള കാര്യമാണെന്നും അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അജയകുമാർ പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾ ഫെയ്സ്ബുക് പോസ്റ്റിൽ സൂര്യനാരായണന്‍റെ നന്മ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


Tags:    
News Summary - a hrmony story from vattallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.