തിരുവനന്തപുരം: കാസർകോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗത്തിെൻറ തീരുമാനം.
300 കിടക്കകളോടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസർകോട് മ െഡിക്കൽ കോളജിൽ ഇപ്പോൾ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി, ഐ.പി സേവനങ്ങള്‍ ഇ വിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്താനും തീരുമാനിച്ചു.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് കാസർകോട് ജില്ലയിലാണ്. കേരളത്തില്‍ ആകെ 263 കോവിഡ് രോഗികള്‍ ചികിത്സയിലുള്ളപ്പോള്‍ അതില്‍ 131 പേരും കാസർകോട് ജില്ലയിലുള്ളവരാണ്.
91 ഡോക്ടര്‍മാര്‍, 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. നാല് അസോസിയേറ്റ് പ്രഫസര്‍, 35 അസി. പ്രഫസര്‍, 28 സീനിയര്‍ റസിഡൻറ്, 24 ജൂനിയര്‍ റസിഡൻറ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക.
ഒരു ലേ സെക്രട്ടറി ആൻഡ് ട്രെഷറര്‍ (സീനിയര്‍ സൂപ്രണ്ട്), ഒരു ജൂനിയര്‍ സൂപ്രണ്ട്, മൂന്ന് സീനിയര്‍ ക്ലാര്‍ക്ക്, മൂന്ന് ക്ലാര്‍ക്ക്, ഒരു ടൈപ്പിസ്റ്റ്, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് രണ്ട്, ഒരു ഓഫിസ് അറ്റന്‍ഡൻറ്, ഒരു സര്‍ജൻറ് ഗ്രേഡ് രണ്ട്, മൂന്ന് ഫുള്‍ ടൈം സ്വീപ്പര്‍, അഞ്ച് പാര്‍ട്ട് ടൈം സ്വീപ്പര്‍, ഒരു നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, രണ്ട് നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, അഞ്ച് ഹെഡ് നഴ്‌സ്, 75 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 10 നഴ്‌സിങ് അസിസ്റ്റൻറ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ് ഗ്രേഡ് ഒന്ന്, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ് ഗ്രേഡ് രണ്ട്, ഒരു ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, മൂന്നു ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, ആറ് ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, മൂന്ന് ജൂനിയര്‍ ലാബ് അസിസ്റ്റൻറ്, രണ്ട് റിഫ്രക്ഷനിസ്റ്റ് ഗ്രേഡ് രണ്ട്, അഞ്ച് റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്, രണ്ട് തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, രണ്ട് മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, രണ്ട് പവര്‍ ലോണ്ട്രി അറ്റൻഡര്‍, ഒരു ഇലക്ട്രീഷ്യന്‍, ഒരു റെഫ്രിജറേഷന്‍ മെക്കാനിക്, രണ്ട് സി.എസ്.ആര്‍. ടെക്‌നീഷ്യന്‍, രണ്ട് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, നാല് ഇ.സി.ജി. ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.