തൃശൂർ: പെരുമ്പിലാവിൽ അജ്ഞാത വാഹനമിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. അക്കിക്കാവ് സ്വദേശി നാലകത്ത് വീട്ടിൽ സുബൈറിെൻറ മകൻ ഹാരിസ്(19), കരിക്കാട് ചോല മൊയ്തുവിെൻറ മകൻ ഫവാസ്(18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അക്കിക്കാവ് മണ്ടുമ്പാൽ ജോയിയുടെ മകൻ ജിഷോയി(18)യെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അർധരാത്രി 12 മണിക്കായിരുന്നു അപകടം.
ചൂണ്ടൽ –കുറ്റിപ്പുറം സംസ്ഥാന പാതയിൽ അക്കിക്കാവ് റെജിസ്ട്രാർ ഒാഫീസിന് മുൻവശത്തായിരുന്നു സംഭവം. അപകടത്തിൽപെട്ട വാഹനം കണ്ടെത്താനായില്ല. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന വഴിയാത്രക്കാരാണ് അപകടത്തിൽ പെട്ടവരെ റോഡരികിൽ വീണു കിടക്കുന്നതായി കണ്ടത്. മരിച്ച ഫവാസ് സിവിൽ വിദ്യാർഥിയും ഹാരിസ് പ്ലസ്ടു വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.