വിയ്യൂര്‍ ജയിലിലെ സാമ്പത്തികാരോപണം അന്വേഷിക്കണം –മനുഷ്യാവകാശ കമീഷന്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചപ്പാത്തി നിര്‍മാണ യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്.  ചപ്പാത്തി ജോലിക്ക് നിയോഗിക്കുന്ന തടവുകാര്‍ക്ക് രോഗം വന്നാല്‍  ഡോക്ടറെ കാണിക്കാറില്ളെന്ന ആരോപണം ഗൗരവതരമാണെന്ന് കമീഷനംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു.  ചപ്പാത്തി യൂനിറ്റില്‍ തടവുകാരെ അമിത ജോലിക്ക് നിര്‍ബന്ധിക്കാറുണ്ടെന്നുള്ള പരാതി അന്വേഷിക്കണം.  

ദാക്ഷിണ്യമില്ലാതെ പണിയെടുപ്പിക്കുന്നതു വഴിയുണ്ടാകുന്ന ലാഭം ജയില്‍ വകുപ്പിന് ലഭിക്കാറില്ളെന്ന ആരോപണവും അന്വേഷണ വിധേയമാക്കണം.  ജയില്‍ മേധാവിയും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തടവുകാര്‍ അയച്ച പരാതി പരിഗണിച്ച് കമീഷന്‍ വ്യക്തമാക്കി. എന്നാല്‍ ജയില്‍ സൂപ്രണ്ട് ആരോപണങ്ങള്‍ നിഷേധിച്ചു. തടവുകാര്‍ക്ക് രോഗം വന്നാല്‍ യഥാസമയം ചികിത്സ നല്‍കാറുണ്ട്. ചപ്പാത്തി യൂനിറ്റില്‍ പണിയെടുക്കാന്‍ തടവുകാരെ നിര്‍ബന്ധിക്കാറില്ല. സിവില്‍ സപൈ്ളസ് കോര്‍പറേഷനില്‍ നിന്നാണ് ചപ്പാത്തിക്ക് ഗോതമ്പ് വാങ്ങുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.