ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദെൻറ പദവി സംബന്ധിച്ച് സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേശക സമിതി ചെയര്‍മാനാക്കുക, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുക, എല്‍.ഡി.എഫ്. ചെയര്‍മാനാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വി.എസ് മന്ത്രിസഭാ സത്യപ്രതിജ്ഞ ചടങ്ങിനിടെ സീതാറാം യെച്ചൂരിക്ക് കുറിപ്പ് നല്‍കിയിരുന്നു.
അതിനിടെ പദവി സംബന്ധിച്ച് ഒൗദ്യോഗികമായി തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് വി.എസ് പ്രതികരിച്ചു. മാധ്യമങ്ങളോരോന്ന് കെട്ടിച്ചമക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.