തലസ്ഥാനത്ത് ചുവന്ന കാറ്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഭൂരിപക്ഷം നേടുന്ന മുന്നണി സംസ്ഥാനത്ത് അധികാരത്തിലത്തെുമെന്ന പതിവ് ഇക്കുറിയും തെറ്റിയില്ല. 14 ല്‍  ഒന്‍പതും സ്വന്തമാക്കിയാണ് ഇടതു മുന്നണി മിന്നും വിജയം കരസ്ഥമാക്കിയത്. വര്‍ക്കല, അറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ ഇടതിനെ തുണച്ചപ്പോള്‍, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, അരവിക്കര, കോവളം മണ്ഡലങ്ങളാണ് നാണക്കേടില്‍ നിന്ന് യു.ഡി.എഫിനെ കാത്തത്. ഇതില്‍ വര്‍ക്കല, നെടുമങ്ങാട്, കഴക്കൂട്ടം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ആറ്റിങ്ങള്‍, ചിറയിന്‍കീഴ്, വാമനപുരം, മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം, അരുവിക്കര, വട്ടിയൂര്‍കാവ് മണ്ഡലങ്ങള്‍ യു.ഡി.എഫ് നിലനിര്‍ത്തുകയും കോവളം മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കുകയുമായിരിന്നു. എല്‍.ഡി.എഫ് കൈവശം വെച്ചിരുന്ന നേമമാണ് ബി.ജെ.പിയുടെ ഒ.രാജഗോപാല്‍ പിടിച്ചെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.