മൈക്രോഫിനാന്‍സ് ക്രമക്കേട്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടി

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് വായ്പാക്രമക്കേടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടി. രണ്ടുമാസത്തെ സാവകാശം തേടിയെങ്കിലും ഏപ്രില്‍ 23 വരെ മാത്രമേ നല്‍കാനാവൂവെന്ന്  ജഡ്ജി ജോ കെ. ഇല്ലിക്കാടന്‍ വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ നിര്‍ദേശം പാലിക്കുന്നതിനാണ് സാവകാശം തേടിയത്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്‍റ് ഡോ.എം.എന്‍. സോമന്‍, യോഗം മൈക്രോഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്കവികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വായ്പാക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട്  പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നായിരുന്നു ഉത്തരവ്. എസ്.എന്‍.ഡി.പിക്ക് കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ചായിരുന്നു വി.എസ് കോടതിയെ സമീപിച്ചത്.

ഇതിനോടകം കോടിക്കണക്കിന് രൂപ യോഗം പിന്നാക്ക വികസന കോര്‍പറേഷന് മടക്കിനല്‍കാനുണ്ടെന്നും ഇത് തിരിച്ചുപിടിക്കുന്നതിന് റവന്യൂറിക്കവറി നടപടികള്‍  കോര്‍പറേഷന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി കണ്ടത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.